വടകര : പിണറായി സർക്കാരിനെതിരെ 20-ന് ജനകീയ സായാഹ്നസദസ്സ് നടത്താൻ യു.ഡി.എഫ്. വടകര നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പുതിയ സ്റ്റാൻഡ് പരിസരത്ത് വൈകീട്ട് നാലിനാണ് പരിപാടി.
എ.ഐ. ക്യാമറ, കെ-ഫോൺ ഇടപാടുകളിലെ അഴിമതി അന്വേഷിക്കുക, മലയോരക്കർഷകരുടെ ജീവൻ രക്ഷിക്കാനും വന്യമൃഗങ്ങളിൽനിന്ന് കൃഷിയെ സംരക്ഷിക്കാനും നടപടി സ്വീകരിക്കുക, മയക്കുമരുന്ന് വ്യാപനം തടയാനും ലഹരിമാഫിയയെ അടിച്ചമർത്താനും നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സായാഹ്‌നസദസ്സ് വിജയിപ്പിക്കാനായി മുന്നണി മുൻസിപ്പൽ, പഞ്ചായത്തുതലയോഗം ചേരും.
യോഗം ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.സി. വടകര, എൻ.പി. അബ്ദുല്ല ഹാജി, സതീശൻ കുരിയാടി, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരൻ, വി.കെ. അനിൽകുമാർ, പി. ബാബുരാജ്, വി.കെ. പ്രേമൻ, ആർ. രാജഗോപാൽ, നടക്കൽ വിശ്വൻ, പി.ടി.കെ, നജ്മൽ, ഹാഷിം കാളംകുളം, കെ. അൻവർ ഹാജി, അരവിന്ദൻ മാടക്കര, യു.എ. റഹീം എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..