കക്കയം ഗവ.എൽ.പി. സ്കൂൾ ഭൂമി -കെട്ടിടപ്രശ്നം: കേസെടുക്കാൻ അനുമതിതേടി വിജിലൻസ്


1 min read
Read later
Print
Share

കക്കയം 30-ാം മൈലിൽ എട്ടുവർഷംമുൻപ് നിർമിച്ച കക്കയം ജി.എൽ.പി. സ്കൂൾ കെട്ടിടം കാടുകയറിയ അവസ്ഥയിൽ

ബാലുശ്ശേരി : കക്കയം ഗവ.എൽ.പി. സ്കൂളിന് ഭൂമി വാങ്ങിയതിലും കെട്ടിടംനിർമിച്ചതിലും സ്പെഷ്യൽ ഓഡിറ്റുവിഭാഗം ക്രമക്കേട് കണ്ടെത്തിയതിനുപിന്നാലെ കേസെടുക്കാൻ വിജിലൻസ് അനുമതിതേടി. ഓഡിറ്റ് റിപ്പോർട്ട് വന്നശേഷം കോഴിക്കോട് യൂണിറ്റിൽ ലഭിച്ച പരാതിയെത്തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

തുടർന്നാണ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് കേസെടുക്കാൻ കോഴിക്കോട് യൂണിറ്റ് വിജിലൻസ് സംസ്ഥാന ഡയറക്ടറേറ്റിന്റെ അനുമതിതേടിയത്.

കക്കയം ജി.എൽ.പി. സ്കൂളിനായി കക്കയം 30-ാം മൈലിൽ സ്ഥലവും കെട്ടിടവുമുൾപ്പെടെ 30 ലക്ഷം ചെലവഴിച്ച പദ്ധതി 8 വർഷമായി പാതിവഴിയിൽ കിടക്കുകയാണ്. നിലവിൽ സ്കൂൾഭൂമി അതിർത്തി വേർതിരിക്കാതെ കാടുമൂടിയനിലയിലാണ്. കക്കയം കെ.എസ്.ഇ.ബി. കോളനിക്കുസമീപം കെ.എസ്.ഇ.ബി. കെട്ടിടത്തിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്.

സ്കൂൾകെട്ടിടം ചെങ്കുത്തായ കുന്നിൻമുകളിലായതിനാൽ അപകട സാധ്യതയാണെന്നും അതിർത്തിസംരക്ഷിക്കാൻ നടപടിയെടുത്തില്ലെന്നും സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഭൂമിവാങ്ങാൻ ചെലവഴിച്ച 16 ലക്ഷംരൂപയുടെ നഷ്ടം നിർവഹണോദ്യോഗസ്ഥനായ അന്നത്തെ പ്രധാനാധ്യാപകനിൽനിന്നും ഭരണസമിതിയിലെ 12 മെമ്പർമാരിൽനിന്നും ഈടാക്കണമെന്നും സ്പെഷ്യൽ ഓഡിറ്റുവിഭാഗം നിർദേശിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..