കോഴിക്കോട് : കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രഥമ ജില്ലാസമ്മേളനം ജൂൺ 10-ന് കോഴിക്കോട്ട് നടക്കും. ഹോട്ടൽ സീഷെൽ ഓഡിറ്റോറിയത്തിൽ 11.30-ന് എം.കെ. രാഘവൻ എം.പി ഉദ്ഘാടനംചെയ്യും. പതിനായിരത്തോളം മൊത്തക്കച്ചവടക്കാർ ഈ മേഖലയിൽ ജോലിചെയ്യുന്നുണ്ട്. മരുന്നുകൾ, ലാബ് കെമിക്കൽ, സർജിക്കൽ ഉപകരണം എന്നിവയ്ക്കെല്ലാം ജി.എസ്.ടി ഈടാക്കുന്നതിൽ ഏകീകരണംവേണമെന്ന് സംഘടന ആവശ്യപ്പെട്ടു. ലീഗൽമെട്രോളജി ലൈസൻസ് വേണ്ട മെഡിക്കൽ ഉപകരണങ്ങളുടെ വിൽപ്പനയ്ക്ക് ഒരുവർഷത്തേക്ക് 5000 രൂപ ഫീസ് അടയ്ക്കണം. ഇത്തരം ഉപകരണങ്ങളുടെ വിൽപ്പന പരിമിതമായതുകൊണ്ട് ഇതിന്റെ കാലാവധി അഞ്ചുവർഷത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരുലക്ഷംപേർ നേരിട്ടും അല്ലാതെയും ജോലിചെയ്യുന്ന ഈ മേഖലയിലെ പ്രശ്നങ്ങൾ സമ്മേളനം ചർച്ചചെയ്യുമെന്ന് ചെയർമാൻ കെ.വി.എം. ഫിറോസ് പറഞ്ഞു. പത്രസമ്മേളനത്തിൽ കൺവീനർ ടി.ടി. ധനേഷ്, ട്രഷറർ ടി.പി. സുബീഷ് എന്നിവരും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..