നരിക്കുനി : മാസങ്ങളുടെ ഇടവേളയ്ക്കുശേഷം പന്നൂർ-നരിക്കുനി-പുന്നശ്ശേരി റോഡ് നവീകരണപ്രവൃത്തി പുനരാരംഭിച്ചു. കാലവർഷം ശക്തമാകുംമുമ്പേ നവീകരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. പ്രവൃത്തിയിലെ കാലതാമസംമൂലം ആദ്യ കരാറുകാരനെ പൊതുമരാമത്തുവകുപ്പ് അയോഗ്യനാക്കിയിരുന്നു. പുതിയ ടെൻഡർ നടപടിയുമായി മുന്നോട്ടുപോയെങ്കിലും ഇതിനെതിരേ കരാരുകാരൻ കോടതിയെ സമീപിച്ചതോടെ തുടർപ്രവൃത്തി നർത്തിവെക്കേണ്ടിവന്നു. കഴിഞ്ഞയാഴ്ച പൊതുമരാമത്തുവകുപ്പിന് അനുകൂലമായി കോടതി ഉത്തരവുണ്ടായതോടെയാണ് പണി പുനരാരംഭിച്ചത്.
രണ്ടു റീച്ചുകളിലായി നടക്കുന്ന റോഡ് നവീകരണത്തിന്റെ പകുതിഭാഗം കഴിഞ്ഞ ഡിസംബറിൽ പൂർത്തിയായിരുന്നു. ആദ്യ റീച്ചായ പന്നൂർ-നരിക്കുനി-കൊടുവള്ളി റോഡിൽ പാതിവഴിയിൽ ടാറിങ് അവസാനിപ്പിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..