പാലോറമലയിലെ ക്വാറിയിൽനിന്ന് ചെങ്കൽകയറ്റുന്ന ലോറികൾ
തലക്കുളത്തൂർ : പാലോറമലയിൽ സർക്കാർ ആയുർവേദ ആശുപത്രിക്കുസമീപം സ്വകാര്യഭൂമിയിലെ ചെങ്കൽഖനനം നാട്ടുകാർ തടഞ്ഞു. റവന്യൂവകുപ്പിന്റെ വിലക്കുലംഘിച്ച് നടക്കുന്ന ഖനനം തുടരുന്നതിനിടയിലാണ് വ്യാഴാഴ്ച നാട്ടുകാർ പ്രവൃത്തി തടഞ്ഞത്.
കെ. വിഷ്ണു, ചുനയിൽ ബിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിനിടയിൽ നാട്ടുകാരെ വെട്ടിച്ച് ചെങ്കൽ ലോറികളും മണ്ണുമാന്തിയന്ത്രവും കടന്നുകളഞ്ഞു.
തഹസിൽദാരുടെ നിർദേശപ്രകാരം പ്രത്യേക റവന്യൂസംഘം സ്ഥലത്തെത്തിയെങ്കിലും തൊഴിലാളികൾ വാഹനവുമായി സ്ഥലം വിട്ടതിനാൽ ഒന്നും കണ്ടെത്താനായില്ല. ഖനനയന്ത്രങ്ങൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവ കസ്റ്റഡിയിലെടുത്തിട്ടില്ല. ചുറ്റും ഷീറ്റുകൊണ്ട് മറയുണ്ടാക്കി ഗേറ്റ് സ്ഥാപിച്ചാണ് മേഖലയിൽ ഖനനംനടത്തുന്നത്.
റവന്യൂവകുപ്പ് രണ്ടിലേറെ തവണ സ്റ്റോപ്പ് മെമ്മോ നൽകിയ ക്വാറിയാണിത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയുമില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..