മുക്കം-കുന്ദമംഗലം പാതയിൽ മാമ്പറ്റ പ്രതീക്ഷ സ്കൂളിനുസമീപം അപകടാവസ്ഥയിലുള്ള മരം അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
മുക്കം : മുക്കം-കുന്ദമംഗലം പാതയിൽ മാമ്പറ്റയിൽ തീയിട്ടു നശിപ്പിച്ച റോഡരികിലെ മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. മാമ്പറ്റ പ്രതീക്ഷ സ്കൂളിനും ബസ് കാത്തിരിപ്പുകേന്ദ്രത്തിനും സമീപമാണ് ഒരുഭാഗം പൂർണമായും ദ്രവിച്ചനിലയിലുള്ള മരമുള്ളത്.
റോഡരികിലെ മരങ്ങൾ സമൂഹവിരുദ്ധർ വ്യാപകമായി തീയിട്ടുനശിപ്പിക്കുന്നത് നേരത്തേ ‘മാതൃഭൂമി’ റിപ്പോർട്ടുചെയ്തിരുന്നു.
അഗസ്ത്യൻമുഴിയിൽ പ്രവർത്തിക്കുന്ന നാട്ടുകൂട്ടം റെസ്ക്യൂ ടീം മുക്കം അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ സ്ഥലം സന്ദർശിക്കുകയും മരം മുറിക്കാൻ നടപടിയാവശ്യപ്പെട്ട് കളക്ടർക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
എൻ.ഐ.ടി. വളപ്പിലെ കൂറ്റൻമരം കഴിഞ്ഞദിവസം റോഡിലേക്ക് കടപുഴകിവീണിരുന്നു. തലനാരിഴയ്ക്കാണ് വലിയദുരന്തം ഒഴിവായത്. മരം മുറിച്ചുമാറ്റാനുള്ള നടപടിസ്വീകരിക്കണമെന്ന് മേരാ റെസിഡൻറ്്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..