മലപ്പുറം : പോസ്റ്റോഫീസുകൾ വഴിയുള്ള ദേശീയപതാക വില്പന പാളി. പൊതുജനങ്ങൾക്ക് പതാക എത്തിക്കുന്നതിന് പോസ്റ്റോഫീസ് മുഖേന ഏർപ്പെടുത്തിയ സംവിധാനമാണ് വേണ്ടത്ര ഒരുക്കങ്ങളില്ലാത്തതിനാൽ പാളിയത്.
ആവശ്യത്തിന് പതാക പല ഓഫീസുകളിലും കിട്ടിയില്ല. കിട്ടിയതിൽ പലതിലും അശോകചക്രം പതാകയുടെ വശങ്ങളിലായാണ്. കാലുകളുടെ എണ്ണത്തിൽ കുറവോ കൂടുതലോ ഉള്ളതായും പരാതി ഉയർന്നു. ഇത്തരം പതാകകൾ വിൽക്കാനാകാതെ തിരിച്ചയച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച ദിവസങ്ങളിലാണ് ആവശ്യക്കാർ ഏറെ എത്തിയത്. എന്നാൽ വ്യാഴാഴ്ചയോടെ തന്നെ വില്പന നിലച്ചു. ശനിയാഴ്ച നിരവധി പേരാണ് പതാക അന്വേഷിച്ചെത്തിയത്.
12-നു തന്നെ പതാക വില്പന നിർത്തിയിരുന്നു. ബാക്കിയുള്ളവ 12-ന് തിരിച്ചേൽപ്പിക്കാനും ഉത്തരവായതോടെ ഫലത്തിൽ വെള്ളിയാഴ്ച മുതൽ പതാക കിട്ടാനില്ല. ഓർഡർ ചെയ്ത പോസ്റ്റോഫീസുകൾക്ക് ആവശ്യത്തിന് കിട്ടിയിട്ടുമില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..