• തണ്ണീർത്തടം നികത്താൻ മണ്ണുമായെത്തിയ ലോറി കഴിഞ്ഞദിവസം നാട്ടുകാർ തടഞ്ഞപ്പോൾ
വള്ളിക്കുന്ന് : അരിയല്ലൂർ വില്ലേജിൽ ഉൾപ്പെട്ട കരുമരക്കാട് വ്യാപകമായി തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം മടവംപാടത്ത് പുലർച്ചെ തണ്ണീർത്തടം നികത്താൻ മണ്ണുമായെത്തിയ ടോറസ് ലോറി നാട്ടുകാർ തടഞ്ഞ് പോലീസിലേല്പിച്ചു. അർധരാത്രിപോലും ടിപ്പർ ലോറികളിൽ മണ്ണ് എത്തിക്കുന്നത് പതിവാണ്. റോഡിന് ഇരുഭാഗത്തുമായി ഏക്കർകണക്കിന് വയലുകളും തണ്ണീർത്തടങ്ങളും ഇതിനകം നികത്തിയതായി നാട്ടുകാർ പറയുന്നു.
നേരത്തേ ഇവിടെ മണ്ണുമായെത്തിയ ലോറി തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതിനിടെ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്‌കുമാറിന് നേരെ വാഹനം ഇടിപ്പിച്ചു അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. ആർ.ഡി.ഒ.യ്ക്ക് ഉൾപ്പെടെ നിരവധി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നികത്തൽ നടക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നതിനാൽ പ്രദേശത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നതായും നാട്ടുകാർ പറഞ്ഞു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..