• മേക്കോട്ട ക്ഷേത്രത്തിലേക്ക് ഭിന്നശേഷിക്കാരനായ മടവമ്പാട്ട് കാളിദാസൻ ചക്രക്കസേരയിൽ പ്രവേശിക്കുന്നു
വള്ളിക്കുന്ന് : നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതീക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കും മറ്റു ശാരീരിക പരാധീനതകൾ അനുഭവിക്കുന്നവർക്കും മതിൽക്കെട്ടിനകത്തേക്ക് അനായാസം പ്രവേശിക്കുന്നതിനായി റാംപും ചക്രക്കസേരയും ഏർപ്പെടുത്തി. അംഗപരിമിതർക്ക് ക്ഷേത്രസന്നിധിയിലേക്ക് എത്തിച്ചേരുന്നതിന് ഇനി തടസ്സമില്ല. ഭിന്നശേഷിക്കാരനായ മടവമ്പാട്ട് കാളിദാസന്റെ സമർപ്പണമായിട്ടാണ് റാംപ് സൗകര്യം ഒരുക്കിയത്. കാളിദാസനും സുഹൃത്തുക്കളായ ഭിന്നശേഷിക്കാരുംചേർന്ന് ചക്രക്കസേരയിൽ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് സമർപ്പണം നടത്തി. സംഗമേശ് വർമ, സി.പി. ദാസൻ, എ.പി. ഉണ്ണിക്കൃഷ്ണൻ, പി.എം. നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..