വള്ളിക്കുന്ന് : നെറുങ്കൈതകോട്ട മേക്കോട്ട താലപ്പൊലി ഉത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച വൈകീട്ട് ഗുരുതിക്ക് ശേഷം കരിമരുന്ന് പ്രയോഗത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. ക്ഷേത്രപ്പറമ്പിൽ മെഗാ തിരുവാതിരക്കളിയും നൃത്താവതരണങ്ങളും അരങ്ങേറും. താലപ്പൊലി ദിവസം വെള്ളിയാഴ്ച പുലർച്ചെ നാലിന് നടതുറന്ന് ഉച്ചവരെ പൂജകളും പ്രത്യേക വഴിപാടുകളും സമർപ്പണങ്ങളും നടക്കും. ഉച്ചയ്ക്കുശേഷം താലപ്പൊലിയുടെ ആഘോഷക്കാഴ്ചകൾ. മൂന്നുമണിക്ക് പഞ്ചാരിമേളത്തോടെയുള്ള കാഴ്ചശീവേലിക്ക് ആന കിരൺ നാരായണൻകുട്ടി മേക്കോട്ട ഭഗവതിയുടെ തിടമ്പേറ്റും.
വൈകീട്ട് ആറിന് വിശേഷാൽഗുരുതിയും കരിമരുന്ന് പ്രയോഗവും വിവിധ കലാപരിപാടികളും നടക്കും. അത്താഴപ്പൂജയ്ക്കു ശേഷം ക്ഷേത്ര നടപ്പന്തലിൽ ഇരട്ടത്തായമ്പക. സന്ധ്യവേലയ്ക്കു ശേഷം പുറത്തേക്ക് എഴുന്നള്ളിപ്പ്.
എഴുന്നള്ളത്ത് ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം വെടിക്കെട്ട് നടക്കും. അവസാനമായി കളംപാട്ടിന്റെ ചടങ്ങുകൾ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..