നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം സമാപിച്ചു


1 min read
Read later
Print
Share

വള്ളിക്കുന്ന് : നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് ഭക്തരാണ് ഉത്സവം കാണാനെത്തിയത്. പുലർച്ചെ നാലിന് നടതുറന്ന് ഉച്ചയ്ക്ക് നട അടയ്ക്കുംവരെ വിശേഷാൽപൂജകളും ദർശനവും നടന്നു.

വൈകീട്ട് 3-ന് പഞ്ചാരിമേളത്തോടെയുള്ള കാഴ്ചശീവേലിക്ക് ഗജവീരൻ കിരൺ നാരായണൻകുട്ടി മേക്കോട്ട ഭഗവതിയുടെ തിടമ്പേറ്റി.

വൈകീട്ട് അഞ്ചിന് നടന്ന മഹാഗുരുതി ദർപ്പണത്തിനും വൻതിരക്കായിരുന്നു. വൈകുന്നേരം കരിമരുന്ന് പ്രയോഗവും നടന്നു. രാത്രിനടന്ന സാംസ്കാരിക സമ്മേളനം പി. അബ്ദുൽ ഹമീദ് എം.എൽ.എ. ഉദ്‌ഘാടനംചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി മുഖ്യാതിഥിയായി. ടി.ആർ. രാമവർമ്മ, രാധ മാമ്പറ്റ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ സംഗമേശ് വർമ്മ, വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ എന്നിവർ സംസാരിച്ചു.

താലപ്പൊലിയോട്ടത്തിനും അത്താഴപൂജയ്ക്കുംശേഷം ക്ഷേത്ര നടപ്പന്തലിൽ പനമണ്ണ ശശി, കല്ലൂർ ജയൻ എന്നിവരുടെ ഇരട്ടതായമ്പക നടന്നു. പുലർച്ചെ വെടിക്കെട്ടും നടന്നു. കളംപാട്ടിന്റെ ചടങ്ങുകളോടെ താലപ്പൊലിച്ചടങ്ങുകൾ സമാപിച്ചു. അഞ്ചുദിവസത്തേക്ക് ക്ഷേത്രം അടയ്ക്കും. മാർച്ച് ഒൻപതിനാണ് മേക്കോട്ട ഭഗവതീക്ഷേത്രത്തിലെ നട തുറക്കുക.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..