വള്ളിക്കുന്ന് : കൂട്ടുമൂച്ചി-കരുമരക്കാട്-മുണ്ടിയംകാവ് റോഡ് പ്രവൃത്തി പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ മൂലം നീണ്ടുപോകുന്നതിൽ കരുമരക്കാട് പ്രദേശവാസികൾ പ്രതിഷേധിച്ചു. നബാർഡ് സ്കീമിൽ ഉൾപ്പെട്ട റോഡ് പ്രവൃത്തി ഒരു വർഷം മുമ്പ് തുടങ്ങിയിട്ടും പാതിപോലും പൂർത്തിയാക്കാതെകിടക്കുകയാണ്.
കാലപ്പഴക്കത്താൽ തകർന്ന റോഡ് പൂർണമായി ഇളക്കിയിടുകയും ഇടയ്ക്ക് പണി നിർത്തിവെക്കുകയും ചെയ്തതോടെ യാത്രക്കാരും പ്രദേശവാസികളും പ്രയാസപ്പെടുകയാണ്. ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്.
രൂക്ഷമായ പൊടിശല്യം മൂലം വീട്ടിൽ പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയിൽ പൊറുതിമുട്ടിയ ജനം പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ ഓഫീസിലെത്തി നിവേദനം നൽകി.
നിർത്തിവെച്ച റോഡ് പണി ഉടൻ പുനരാരംഭിക്കണമെന്ന് നിവേദകസംഘം ആവശ്യപ്പെട്ടു. പി.പി. അബ്ദുറഹ്മാൻ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..