പൊന്നാനി : ജലവിഭവ വകുപ്പിന്റെ ശുദ്ധജല പൈപ്പുകൾ സ്ഥാപിക്കുന്നതിന് കുഴിച്ചെടുത്ത മണ്ണ് വീണ് വെള്ളം ഒഴുകിപോയിരുന്ന കാനകൾ നികന്നു. പൊന്നാനി തവനൂർ റോഡിലെ ഈശ്വരമംഗലം, കരിമ്പന മേഖലകളിലാണ് വ്യാപകമായി കാനകൾ മണ്ണടിഞ്ഞു മഴവെള്ളം ഒഴുകിപോകാത്ത അവസ്ഥയിലായിരിക്കുന്നത്. ഏകദേശം അരക്കിലോമീറ്ററോളം നീളത്തിൽ കാനയിലേക്ക് മണ്ണ് വീഴുകയായിരുന്നു. ഇതുകാരണം മഴപെയ്ത് ഒഴുകിയെത്തുന്ന വെള്ളം തടസപ്പെട്ട് വീടുകളുടെ മുറ്റത്തേക്കും മറ്റും പരന്നൊഴുകുകയാണ്. കാന അടഞ്ഞതിനാൽ വെള്ളം കരിമ്പനയ്ക്ക് സമീപത്തെ ഒരു കടയിലേക്ക് കയറി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മണ്ണ് നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശ വാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..