നീതിനിഷേധത്തിനെതിരേ പ്രതിരോധം തീർക്കും- വനിതാ ലീഗ്


1 min read
Read later
Print
Share

മലപ്പുറം : സ്ത്രീസമൂഹത്തിന് നീതി നിഷേധിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് വനിതാ ലീഗ്. ലോകവേദികളിൽ രാജ്യത്തിനായി അഭിമാനനേട്ടങ്ങൾ കൈവരിച്ച വനിതാ കായികതാരങ്ങൾ നീതി തേടി തലസ്ഥാനനഗരിയിലെ പൊതുനിരത്തിൽ വിയർത്തുനിൽക്കുന്ന കാഴ്ച രാജ്യത്തിന് അപമാനകരമാണെന്നും പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ യോഗം അഭിപ്രായപ്പെട്ടു.

സമാനമാണ് കേരളത്തിലെയും അവസ്ഥ. വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന എന്ന യുവതി കോഴിക്കോട് മെഡിക്കൽ കോളേജിനു മുൻപിൽ നടത്തുന്ന സമരം ദിവസങ്ങൾ പിന്നിട്ടു. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ മുഖം തിരിക്കുകയാണ്. ഇത്തരത്തിലുള്ള സ്ത്രീകളുടെ നീതിനിഷേധത്തിനെതിരേ പ്രതിഷേധം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം കർമപദ്ധതികൾ വിശദീകരിച്ചു. വനിതാ ലീഗിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും ഒരോ ജില്ലകളിലും ഭാരവാഹികൾക്ക് ചുമതല നൽകി.

പ്രസിഡന്റ് സുഹറാ മമ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കുൽസു, ട്രഷറർ നസീമ, ഭാരവാഹികളായ ഷാഹിനാ നിയാസി, റസീന അബ്ദുൽ ഖാദർ, സബീന മറ്റപ്പിള്ളി, അഡ്വ. ഒ.എസ്. നഫീസ, സാജിത നൗഷാദ്, സറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീൻ, ഷംല ഷൗക്കത്ത്, മീരാ റാണി തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..