മലപ്പുറം : കുടുംബസ്വത്തായി തനിക്കും സഹോദരിമാർക്കുമായി ലഭിച്ച 46.38 സെന്റ് ഭൂമി അയൽക്കാരായ ക്വാറി ഉടമകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് പട്ടികജാതി വിഭാഗത്തിൽപ്പെട്ട കാവനൂരിലെ ഒ. അനിമോൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിക്കും പരാതി നൽകി.
60 വർഷമായി നികുതിയടയ്ക്കുന്ന ഭൂമിയാണ് തങ്ങളുടേതെന്നും സമീപത്തെ ക്വാറികളുടെ പ്രവർത്തനത്തിന് തടസ്സമാകുന്നതുകൊണ്ട് തങ്ങളെ ഭീഷണിപ്പെടുത്തി ഇറക്കിവിടാനാണ് ശ്രമമെന്നും അനിമോൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭീഷണികാരണം സ്വന്തം വീട്ടിൽ താമസിക്കാനാവാതെ വാടകവീട്ടിലാണ് തങ്ങുന്നത്. കാവനൂർ പഞ്ചായത്തിൽനിന്ന് അനുവദിച്ച പണംകൊണ്ട് നിർമിച്ച വീട് പരിപാലിക്കാനാവാതെ നശിക്കുന്നു. ക്വാറി ഉടമകളുടെ സ്വാധീനത്തിനു വ ഴങ്ങുന്നതിനാൽ പോലീസോ മറ്റ് അധികാരികളോ നടപടിയെടുക്കുന്നില്ല.
ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെട്ട് ക്വാറിക്കാർ 2011-ൽ അപലറ്റ് അതോറിട്ടിയിൽ പരാതി നൽകിയെങ്കിലും തങ്ങൾ ഹാജരാക്കിയ തെളിവുകൾ പരിഗണിച്ച് അന്നത്തെ ഡെപ്യൂട്ടി കളക്ടർ കേസ് തള്ളി. പക്ഷേ ഇതിന്റെ ഉത്തരവ് കിട്ടാൻ തൃശ്ശൂർ ലാൻഡ് ബോർഡിൽ പലതവണ ബന്ധപ്പെട്ടെങ്കിലും സമയമായില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. വിവരാവകാശ നിയമപ്രകാരം
അപേക്ഷ നൽകിയപ്പോൾ ഫയൽ അന്നത്തെ ഡെപ്യൂട്ടി കളക്ടറുടെ പക്കലാണെന്നും മേൽനടപടിക്കായി ലാൻഡ് ബോർഡ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മറുപടി കിട്ടി. ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ ചോദിച്ചപ്പോൾ ഫയൽ കാണിനില്ലെന്ന മറുപടിയാണ് കിട്ടിയതെന്നും അനിമോൻ പറഞ്ഞു. വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
നാഷണൽ ഹ്യൂമൻ റൈറ്റ് ഫോറം ജില്ലാ പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന്, വൈസ് പ്രസിഡന്റ് പി. വേലായുധൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..