കുറ്റിപ്പുറം : വാഹനാപകടമേഖലയായി മാറിയിരിക്കുകയാണ് കുറ്റിപ്പുറം-തിരൂർ റോഡിൽ ചെമ്പിക്കൽ. ഏറ്റവും ഒടുവിൽ ശനിയാഴ്ച നാല് വാഹനങ്ങളാണ് ഒരേസമയം ഇവിടെ അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇരുപതിലധികം വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. അതിൽ ആറ് പേർ മരണപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സുഖകരമായി വാഹനമോടിക്കാൻ കഴിയുന്ന റോഡായതിനാൽ വാഹനങ്ങൾ അമിതവേഗതയിലാണ് കടന്നുപോകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
റോഡിന് വീതി കുറവായതിനാൽ അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് കൂട്ടിയിടിക്കുന്ന സ്ഥിതിയാണുള്ളത്. വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ കഴിഞ്ഞവർഷം കുറ്റിപ്പുറം പോലീസ് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.
അവയെല്ല്ലാം വാഹനങ്ങൾതന്നെ ഇടിച്ചുതകർത്തു. വാഹനാപകടങ്ങൾ കൂടുന്നതിനാൽ സ്പീഡ് ബ്രേക്കറുകളും അപകട മുന്നറിയിപ്പ് ബോർഡുകളും മേഖലയിൽ വീണ്ടും സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..