കേന്ദ്രസർവകലാശാല ബിരുദദാനം 25-ന്


1 min read
Read later
Print
Share

കാസർകോട്: കേന്ദ്രസർവകലാശാലയുടെ ആറാമത് ബിരുദദാന സമ്മേളനം ശനിയാഴ്ച രാവിലെ പത്തിന് നടക്കും. പെരിയയിലെ സർവകലാശാലാ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സർക്കാർ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർ സംബന്ധിക്കും. വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വർലു അധ്യക്ഷനാകും. 2021-ലും 2022-ലും പഠനം പൂർത്തിയാക്കിയ 1947 പേരിൽ 1567 വിദ്യാർഥികൾ നേരിട്ട് പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 82 പേർക്ക് ബിരുദവും 1732 പേർക്ക് ബിരുദാനന്തരബിരുദവും 57 പേർക്ക് പിഎച്ച്.ഡി. ബിരുദവും 54 പേർക്ക് പി.ജി. ഡിപ്ലോമ ബിരുദവും 22 പേർക്ക് സർട്ടിഫിക്കറ്റും നൽകും.

2000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ബിരുദദാന പരിപാടിക്കായി സജ്ജമാക്കുന്നതെന്ന് രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ അറിയിച്ചു. പരീക്ഷാ കൺട്രോളർ ഇൻ ചാർജ് പ്രൊഫ. എം.എൻ. മുസ്തഫ, അക്കാദമിക് ഡീൻ ഡോ. അമൃത് ജി. കുമാർ, കെ. സുജിത്ത്, ഡോ. ടി.കെ. അനീഷ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..