കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിനു കീഴിലുള്ള ഭവന വായ്പാ സ്ഥാപനമായ മഹീന്ദ്ര ഹോം ഫിനാൻസ് കേരളത്തിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴു ശാഖകൾ തുറന്നു. എട്ടു ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് മഹീന്ദ്ര ഹോം ഫിനാൻസ് മാനേജിങ് ഡയറക്ടർ രജ്നീഷ് അഗർവാൾ ‘മാതൃഭൂമി’യോട് പറഞ്ഞു. കമ്പനിയുടെ റീജണൽ ഓഫീസിന്റെ ഉദ്ഘാടനത്തിന് കൊച്ചിയിൽ എത്തിയതായിരുന്നു അദ്ദേഹം.
മഹീന്ദ്ര ഫിനാൻസിന് 67 ശാഖകളും മഹീന്ദ്ര റൂറൽ ഹൗസിങ് ഫിനാൻസിന് 24 ശാഖകളും സംസ്ഥാനത്തുണ്ട്. ഇവയും മഹീന്ദ്ര ഹോം ഫിനാൻസിന്റെ ടച്ച് പോയിന്റുകളായി പ്രവർത്തിക്കും. ബാങ്കുകൾക്ക് കീഴിലല്ലാത്ത ഭവന വായ്പാ സ്ഥാപനങ്ങളിൽ ആദ്യ മൂന്നു കമ്പനികളിലൊന്നായി വളരാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് രജ്നീഷ് വ്യക്തമാക്കി. വരുമാന രേഖകളില്ലാതെ വേഗത്തിൽ ഭവനവായ്പ ലഭിക്കുമെന്നതാണ് തങ്ങളുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..