കൊച്ചി: വൈദ്യുത വാഹനങ്ങൾക്ക് തടസ്സമില്ലാത്ത ചാർജിങ് ശൃംഖല ഒരുക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ.) ബൃഹത് പദ്ധതി ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ 19 പെട്രോൾ പമ്പുകളിൽ വൈദ്യുത വാഹനങ്ങളുടെ ചാർജിങ് സൗകര്യം ഏർപ്പെടുത്തുകയാണ്. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ 15 ഹൈവേകളിലായി 110 ഇന്ധന സ്റ്റേഷനുകളിലാണ് ഇത്തരത്തിൽ ചാർജിങ് സൗകര്യം ഏർപ്പെടുത്തുന്നത്. മൊത്തം 5,000 കിലോമീറ്റർ ഇത്തരത്തിൽ ‘വൈദ്യുതീകരണം’ നടപ്പാക്കുന്നതെന്നും ദീർഘദൂര യാത്രചെയ്യുന്ന വൈദ്യുത വാഹന ഉടമകളുടെ ആശങ്ക ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ബി.പി.സി.എൽ. എക്സിക്യുട്ടീവ് ഡയറക്ടർ ഇൻ-ചാർജ് (റീട്ടെയിൽ) പി.എസ്. രവി പറഞ്ഞു.
പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് പുറമേ, ഇലക്ട്രിക് ചാർജിങ്, സി.എൻ.ജി. എന്നിവകൂടി ലഭ്യമാക്കിക്കൊണ്ട് ബി.പി.സി.എൽ. പമ്പുകളെ എനർജി സ്റ്റേഷനുകളാക്കുകയാണെന്നും ഭാവിയിൽ ഹൈട്രജൻ കൂടി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ കേന്ദ്രത്തിലും വിശ്രമമുറി, കോഫി ഷോപ്പ്, ശൗചാലയം എന്നിവയൊക്കെയുണ്ടാകും.
കൊച്ചിയിൽ അതിവേഗ വൈദ്യുത ചാർജിങ് കോറിഡോറുകളുടെ ഉദ്ഘാടനം പി.എസ്. രവി നിർവഹിച്ചു. സൗത്ത് റീട്ടെയിൽ മേധാവി പുഷ്പ് കുമാർ നായർ, കേരള മേധാവി (റീട്ടെയിൽ) ഡി. കന്നബിരൺ, ചീഫ് ജനറൽ മാനേജർ (റീട്ടെയിൽ ഇനിഷ്യേറ്റീവ്) സുബൻകർ സെൻ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..