ന്യൂഡൽഹി: കാർഷികമേഖലയിൽ ഡ്രോൺവിപ്ലവത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ചു. കീടനാശിനികൾ തളിക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന 100 ഡ്രോണുകൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കാർഷികരംഗത്ത് വലിയൊരു നാഴികക്കല്ലാണ് ഇതെന്നും ഉടനെ ഡ്രോണുകളുടെ എണ്ണം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവീനവും ആവേശകരവുമായ തുടക്കമാണിത്. കൃഷിക്കാർക്കും യുവാക്കൾക്കും മുന്നിൽ അവസരങ്ങളുടെ പുതിയ ലോകമാണ് തുറക്കുന്നത്. ചെറുപ്പക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ഈ മേഖലയുടെ വികസനത്തിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാവുകയാണെങ്കിൽ സർക്കാർ അത് പരിഹരിക്കും. ഡ്രോൺ മേഖലയ്ക്കായി പ്രത്യേക നയവും നടപടികളും ഈയിടെ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തകാലംവരെ പ്രതിരോധരംഗത്താണ് ഡ്രോണുകൾ മുഖ്യമായും ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോളത് മറ്റു മേഖലകളിലേക്കുകൂടി വ്യാപിക്കുകയാണ്. കിസാൻ ഡ്രോണുകൾ പുതിയമാറ്റം കൊണ്ടുവരും. കർഷകർക്ക്്് അവരുടെ ഉത്പന്നങ്ങൾ വേഗം വിപണികളിലെത്തിക്കാനാവും. പുതിയ സാങ്കേതികവിദ്യയിലൂടെ കൃഷി കൂടുതൽ ലാഭകരമാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശിച്ചു.
ചെന്നൈ ആസ്ഥാനമായ ഗരുഡാ എയ്‌റോസ്പേസ് ആണ് ഡ്രോൺ നിർമാതാക്കൾ. രണ്ടുകൊല്ലംകൊണ്ട് ഒരുലക്ഷം ഡ്രോണുകൾ നിർമിക്കുമെന്ന് കമ്പനി അറിയിച്ചതായി പ്രധാനമന്ത്രി ട്വീറ്റു ചെയ്തു. ഇന്റർനെറ്റ് അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഡ്രോണിന്റേത്. കീടിനാശിനികളുംമറ്റും തളിക്കുന്നതിനും വിളനിരീക്ഷണത്തിനും ഡ്രോണുകൾ ഉപയോഗപ്പെടും. ഒരു ഡ്രോണിന് അഞ്ചുലക്ഷംമുതൽ പത്തുലക്ഷംവരെയാണ് വില. ഇക്കൊല്ലത്തെ ബജറ്റിൽ കിസാൻ ഡ്രോൺ കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..