ഏക്‌നാഥ് ഷിന്ദേ
മുംബൈ: ഏക്‌നാഥ് ഷിന്ദേയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ബി.ജെ.പി. നടത്തിയ സർജിക്കൽ സ്‌ട്രൈക്കിൽ ശിവസേനയുടെ നില പരുങ്ങലിൽ. മൂന്നിൽ രണ്ട് എം.എൽ.എ. മാരും നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ യഥാർഥ ശിവസേന ഞങ്ങളുടേതാണെന്ന് ഷിന്ദേ അവകാശപ്പെട്ടു.
വിമതരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച നടപടിക്രമം പൂർത്തിയാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ പാടില്ലെന്ന ശിവസേനയുടെ വാദം സുപ്രീം കോടതി തള്ളിയതും ഉദ്ധവ് രാജിവെച്ചതും ഷിന്ദേ പക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കി
പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തശേഷം സഭ സമ്മേളിച്ച്പുതിയ സ്പീക്കറെ തിരഞ്ഞെടുക്കും. വിമതഗ്രൂപ്പിന് ഇതോടെ അംഗീകാരം ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ. പുതിയ സ്‌പീക്കർ വരുന്നതോടെ വിമതരായ 16 എം.എൽ.എ. മാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ അപേക്ഷ തള്ളാനാണ് സാധ്യത.
ഷിന്ദേ വിഭാഗം നിയമിച്ച വിപ്പിനെ സ്പീക്കർ അംഗീകരിക്കുന്നതോടെ വിമതർക്ക് മറ്റൊരു പാർട്ടിയിൽ ചേരേണ്ട സാഹചര്യം വരില്ല. അയോഗ്യത ഭീഷണി ഒഴിവാകുകയും ചെയ്യും. ഈ തീരുമാനങ്ങളെ ശിവസേനയ്ക്ക് കോടതിയിൽ ചോദ്യം ചെയ്യേണ്ടിവന്നേക്കും. നിയമപ്രശ്നങ്ങൾ ഒരു വശത്ത് നിൽക്കെ ഉദ്ധവ് താക്കറേ ഉയർത്തുന്ന സഹതാപ വികാരത്തെ ശിവസേനക്കാരനെത്തന്നെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് മറികടക്കാനും ബി.ജെ.പി. ലക്ഷ്യമിടുന്നു. ഷിന്ദേ മുഖ്യമന്ത്രിയായാലും റിമോട്ട് ബി.ജെ.പി. യുടെ കൈയിലാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര രാഷ്ട്രീയം കൂടുതൽ ശ്രദ്ധേയമാകും.
Content Highlights: BJP masterstroke: Eknath Shinde as Maharashtra CM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..