മുംബൈ: ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡിന്റെ വിമർശനത്തിന് പിന്നാലെ കശ്മീർ ഫയൽസിന് തുടർച്ചയുണ്ടാകുമെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ‘ദ കശ്മീർ ഫയൽസ്: അൺ റിപ്പോർട്ടഡ്’ എന്ന പേരിലായിക്കും രണ്ടാം ഭാഗം. കശ്മീർ താഴ്വരയിലെ പണ്ഡിറ്റുകളുടെ വംശഹത്യയുടെ യാഥാർഥ്യങ്ങൾ ഇതിലൂടെ പുറത്തു കൊണ്ടുവരുമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു.
കശ്മീർ ഫയൽസിന്റെ തുടർച്ച സിനിമയാണോ വെബ് സീരീസാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. കൂടുതൽവിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കലാരൂപം എന്നതിൽകവിഞ്ഞുള്ള പ്രാധാന്യം കശ്മീർ ഫയൽസിന് കൈവന്നിട്ടുണ്ട്. ഇത് രാജ്യത്തിന്റെ അഭിമാന പ്രശ്നമാണ്. കൈവശമുള്ളതെളിവുകൾ ലോകത്തിന് കാണിച്ചു കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്- അഗ്നിഹോത്രി പറഞ്ഞു.
അതേസമയം, കശ്മീർ ഫയൽസിനെതിരേ നാദവ് ലാപിഡ് നടത്തിയ പരാമർശത്തെ പിന്തുണച്ച് നടി സ്വരാ ഭാസ്കർ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് നടി സിനിമയ്ക്കെതിരേ പ്രതികരിച്ചത്. നാദവ് ലാഡിപിന്റെ പരാമർശത്തെക്കുറിച്ച് വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തായിരുന്നു പ്രതികരണം. ഇപ്പോൾ എല്ലാംലോകത്തിന് വ്യക്തമായിക്കാണുമെന്നായിരുന്നു സ്വരയുടെ കുറിപ്പ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..