ചെന്നൈ: സർക്കാർ, സ്വകാര്യമേഖലകളിൽ ജോലിചെയ്യുന്ന ഭിന്നശേഷിക്കാർക്ക് സ്ഥിരമായി വീട്ടിലിരുന്ന് ജോലിചെയ്യാൻ അനുവദിക്കുന്ന സംവിധാനമൊരുക്കാൻ നടപടിയുമായി തമിഴ്നാട് സർക്കാർ. പദ്ധതി നടപ്പാക്കുന്നതുസംബന്ധിച്ച പഠനത്തിനായി വിദഗ്ധസമിതിയെ നിയോഗിച്ചു.
ഭിന്നശേഷിക്കാർക്ക് വീട്ടിലിരുന്നുചെയ്യാൻ സാധിക്കുന്നജോലികൾ ഏതൊക്കെയാണ്, ഇതിനു വേണ്ട നൈപുണ്യം എന്താണ് തുടങ്ങിയ കാര്യങ്ങൾ സമിതിപഠിക്കും. സമിതി സമർപ്പിക്കുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാകും പദ്ധതി നടപ്പാക്കുന്നത്.
നാൻ മുതൽവർ പദ്ധതിപ്രകാരം ഭിന്നശേഷിക്കാർക്ക് പ്രത്യേകപരിശീലനം നൽകും. സൗജന്യമായി ലാപ്ടോപ് നൽകുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. വീട്ടിലിരുന്നു ചെയ്യാൻ സാധിക്കുന്നജോലികൾ ഭിന്നശേഷിക്കാർക്കായി സംവരണംചെയ്യുന്നതും ആലോചിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..