മുംബൈ: കശ്മീരിൽ ഹിന്ദു വംശഹത്യ നടന്നിട്ടില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്മി. പുറത്തുവന്ന കശ്മീരി പണ്ഡിറ്റുകളുടെ മരണസംഖ്യ അതിശയോക്തിപരമാണ്. ഇതുവരെ കശ്മീരിൽ കൊല്ലപ്പെട്ടത് 89 പണ്ഡിറ്റുകളാണ്. ബാക്കിയുള്ളവർ മുസ്‌ലിങ്ങളും സിഖുകാരുമാണെന്ന് അബു അസ്മി പറഞ്ഞു. ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും തമ്മിൽ തെറ്റിച്ച് ഭരിക്കാനാണ് പലരും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് എന്ന സിനിമയെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പുറത്തിറക്കിയ വിവരാവകാശ രേഖയിൽ 30 വർഷത്തിനിടെ 1700-1800 പേർ കൊല്ലപ്പെട്ടെന്നാണ് പറയുന്നത്. അസ്മിയുടെ അവകാശവാദങ്ങൾക്കെതിരേ ബി.ജെ.പി. രംഗത്തെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..