ന്യൂഡൽഹി: ഒരേ കേസിൽ രണ്ട് വ്യത്യസ്ത ഉത്തരവുകളിറക്കിയ മദ്രാസ് ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. കേസ് ആദ്യംമുതൽ വീണ്ടും പരിഗണിച്ച് തീർപ്പാക്കാനും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
കോടതിയിൽ പുറപ്പെടുവിച്ച ഉത്തരവായിരുന്നില്ല ഹൈക്കോടതിയുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി, ഹൈക്കോടതിയോട് കഴിഞ്ഞ സെപ്റ്റംബറിൽ റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന്, ഹൈക്കോടതി മുദ്രവെച്ച കവറിൽ നൽകിയ റിപ്പോർട്ടിൽ സുപ്രീംകോടതി തൃപ്തി പ്രകടിപ്പിച്ചു.
എതിർകക്ഷിയോട് 115 കോടി രൂപ ചെന്നൈ അണ്ണാനഗർ ഇന്ത്യൻ ബാങ്കിൽ നിക്ഷേപിക്കണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതിൽ തത്‌സ്ഥിതി തുടരണമെന്ന നേരത്തേയുള്ള ഉത്തരവ് നിലനിൽക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..