ന്യൂഡൽഹി: 2020-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ കുറ്റകൃത്യ പശ്ചാത്തലം വെളിപ്പെടുത്താത്തതിന് പിഴ ചുമത്തിയത് ചോദ്യംചെയ്ത് ബി.ജെ.പി. നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. ബി.ജെ.പി.ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച ഉത്തരവിനെതിരേ പാർട്ടി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ചത്.
കേസിലെ അമിക്കസ് ക്യൂറി കെ. വിശ്വനാഥനോട് കോടതിയെ സഹായിക്കാനും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. പുനഃപരിശോധനാ ഹർജി തുറന്നകോടതിയിൽ കേൾക്കാമെന്ന് സുപ്രീംകോടതി നേരത്തേ അറിയിച്ചിരുന്നു.
2021 ഓഗസ്റ്റിൽ ഇറക്കിയ ഉത്തരവിനെതിരേയാണ് പുനഃപരിശോധനാ ഹർജി. ബി.ജെ.പി.ക്ക് പുറമേ മറ്റു പാർട്ടികൾക്കും പിഴചുമത്തിയിരുന്നു.
സി.പി.എമ്മിനും എൻ.സി.പി.ക്കും അഞ്ചുലക്ഷം രൂപ വീതവും കോൺഗ്രസ്, സി.പി.ഐ., ആർ.ജെ.ഡി., ജനതാദൾ, ലോക് ജനശക്തി പാർട്ടി എന്നിവയ്ക്ക് ഓരോ ലക്ഷംവീതവും പിഴ ചുമത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..