ബെംഗളൂരു: വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ ചിത്രദുർഗ മുരുഗ മഠം മുൻ മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിന്റെ ജാമ്യാപേക്ഷ ചിത്രദുർഗ അഡീഷണൽ സെഷൻസ് കോടതി വീണ്ടും തള്ളി.
ശിവമൂർത്തിയുടെ ജാമ്യാപേക്ഷ പലതവണ കോടതി തള്ളിയിരുന്നു. കോടതിയിൽ കുറ്റപത്രം നൽകിയശേഷവും ജാമ്യാപേക്ഷ തള്ളിയതിനെതിരേ ശിവമൂർത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹർജി പിൻവലിച്ചു. തുടർന്നാണ് സെഷൻസ് കോടതിയെ വീണ്ടും സമീപിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ശിവമൂർത്തിയെ അറസ്റ്റുചെയ്തത്. മഠത്തിലെ ഹോസ്റ്റലിൽ താമസിച്ചുപഠിച്ച രണ്ട് ഹൈസ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..