പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല; സഭ പിരിയുന്നതിൽ പഴിചാരാനും ശ്രമം -കോൺഗ്രസ്


1 min read
Read later
Print
Share

Jairam Ramesh | Photo: PTI

ന്യൂഡൽഹി: ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷത്തിന്റെ ഭാഗംപറയാൻ സമ്മതിക്കുന്നില്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശ്. സഭ നേരത്തേ പിരിയുന്നതിന്‌ പ്രതിപക്ഷത്തിനുമേൽ പഴിചാരാനും ശ്രമം നടക്കുന്നുണ്ട്. വാസ്തവത്തിൽ ഭരണപക്ഷമാണ് സഭ തടസ്സപ്പെടുത്തുന്നതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ 16 പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് സംയുക്ത പാർലമെന്ററി പാർട്ടി അന്വേഷണം ആവശ്യപ്പെട്ടത് സർക്കാരിനെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. അതോടെ പ്രതിപക്ഷത്തെ മോശക്കാരാക്കാനും വിഷയത്തിന്റെ ശ്രദ്ധതിരിക്കാനും സർക്കാർ ശ്രമിക്കുന്നു.

കേംബ്രിജ് സർവകലാശാലയിലെ പ്രസംഗത്തിന്റെപേരിൽ രാഹുൽഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ബി.ജെ.പി.യുടെ ആവശ്യം ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ്. ജെ.പി.സി. അന്വേഷണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ലെന്നും രാഹുൽ മാപ്പുപറയണമെന്നതിന്‌ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ പറഞ്ഞതിനെ വളച്ചൊടിച്ച് ബി.ജെ.പി. കുപ്രചാരണം നടത്തുകയാണ്. പാർലമെന്റ് ചട്ടപ്രകാരം ആരോപണങ്ങൾക്ക് സഭയിൽ മറുപടി പറയാൻ രാഹുലിനെ അനുവദിക്കുകയാണ് വേണ്ടതെന്നും ജയറാം രമേശ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..