കൊൽക്കത്ത: സമാജ്‌വാദി പാർട്ടിയുടെ രണ്ടുദിവസത്തെ ദേശീയ എക്സിക്യുട്ടീവ് യോഗം ശനിയാഴ്ച കൊൽക്കത്തയിൽ ആരംഭിച്ചു. 11 വർഷത്തിനുശേഷമാണ് പാർട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് കൊൽക്കത്തയിൽ നടക്കുന്നത്. ഇതിനുമുമ്പ് ഇവിടെ യോഗം നടന്നത് പാർട്ടി സ്ഥാപകനേതാവായ മുലായം സിങ്ങിന്റെ കാലത്താണ്.
ഈവർഷം അവസാനം നടക്കുന്ന ഛത്തീസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പുകളും അടുത്തവർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പും യോഗം ചർച്ചചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ചേർന്ന് ബി.ജെ.പി.യെ നേരിടുമെന്ന് പാർട്ടിയുെട ദേശീയ വൈസ് പ്രസിഡന്റ് കിരൺ മോയ് നന്ദ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..