സ്മാർട്ട് സിറ്റികൾപോലെ സ്മാർട്ട് വില്ലേജുകളും ആവശ്യം -കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി


1 min read
Read later
Print
Share

മുംബൈ: രാജ്യത്ത് സ്മാർട്ട് സിറ്റികൾ സൃഷ്ടിച്ചതുപോലെ സ്മാർട്ട് വില്ലേജുകളും ആവശ്യമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അന്തരിച്ച ബി.ജെ.പി. നേതാവ് ഗോപിനാഥ് മുണ്ടെയുടെ സ്മാരകം നാസിക് ജില്ലയിലെ സിന്നാർ താലൂക്കിലുള്ള നന്ദൂർ ഷിംഗോട്ടിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകർക്ക് നീതിക്കായി മുന്നിൽനിന്ന്‌ നയിച്ചയാളാണ് ഗോപിനാഥ് മുണ്ടെ. കൃഷ്ണവാലി, തപി, വിദർഭ ജലസേചനപദ്ധതികളിലൂടെ കർഷകർക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചു. മുണ്ടെയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ ഉത്തരവാദിത്തപ്പെട്ട നാം കർഷകരുടെ മക്കൾക്കായി വിവിധപദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

സ്മാർട്ട് സിറ്റി പദ്ധതിക്കൊപ്പം സ്മാർട്ട് വില്ലേജ് എന്ന ആശയവും രാജ്യത്ത് നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു മുണ്ടെയെന്നും ഗഡ്കരി പറഞ്ഞു.

കേന്ദ്ര ആരോഗ്യസഹമന്ത്രി ഡോ. ഭാരതി പവാർ, മഹാരാഷ്ട്ര മന്ത്രി ദാദ ബുസെ, റവന്യൂമന്ത്രി രാധാകൃഷ്ണ വീഖെ പാട്ടീൽ, ഗോപിനാഥ് മുണ്ടെയുടെ മക്കളായ പ്രീതം മുണ്ടെ, പങ്കജ മുണ്ടെ, ഹേമന്ത് ഗോഡ്‌സെ, എൻ.സി.പി. നേതാവ് ഛഗൻ ഭുജ്ബൽ, കോൺഗ്രസ് നേതാവ് ബാലസാഹേബ് തോറാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..