ന്യൂഡൽഹി: അടുത്തവർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ രാജ്യവ്യാപകമായി പ്രതിഷേധപ്രചാരണം നടത്താനൊരുങ്ങി ആം ആദ്മി പാർട്ടി.
പാർട്ടിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ ‘മോദിയെ നീക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പോസ്റ്റർപ്രചാരണം നടത്തും. മലയാളമുൾപ്പെടെ 11 ഭാഷകളിൽ പോസ്റ്റർ തയ്യാറാക്കി അച്ചടിച്ചുകഴിഞ്ഞെന്ന് ആപ് നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായ് പറഞ്ഞു. എല്ലാ സംസ്ഥാനഘടകങ്ങളോടും അതാതിടങ്ങളിൽ പോസ്റ്റർ പതിപ്പിച്ച് പ്രചാരണത്തിന്റെ ഭാഗമാകാൻ നിർദേശിച്ചിട്ടുണ്ട്.
‘മോദിയെ നീക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നർഥം വരുന്ന ‘മോദി ഹഠാവോ, ദേശ് ബചാവോ’ എന്ന മുദ്രാവാക്യവുമായി പോസ്റ്ററുകൾ പതിച്ചതിന്റെപേരിൽ കഴിഞ്ഞയാഴ്ച ഡൽഹിയിൽ പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. 49 കേസുമെടുത്തു. ആപ്പിന്റെ പോസ്റ്ററിനു മറുപടിയായി ‘കെജ്‌രിവാളിനെ നീക്കൂ, ഡൽഹിയെ രക്ഷിക്കൂ’ എന്നു ഹിന്ദിയിലുള്ള പോസ്റ്ററുകൾ ബി.ജെ.പി.യും ഡൽഹിയിൽ പതിപ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് പ്രചാരണം രാജ്യവ്യാപകമാക്കുമെന്ന ആം ആദ്മി പാർട്ടിയുടെ പ്രഖ്യാപനമെത്തിയിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..