ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പും 75 രൂപ നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. പുതിയ മന്ദിരത്തിലെ ലോക്‌സഭാ ചേംബറിൽ നടന്ന ഉദ്ഘാടനച്ചടങ്ങിലായിരുന്നു പ്രകാശനം.
44 മില്ലി മീറ്റർ വ്യാസത്തിലുള്ള നാണയത്തിൽ 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ചുശതമാനം നിക്കലും അഞ്ചു ശതമാനം സിങ്കുമാണ് അടങ്ങിയിട്ടുള്ളത്. മുൻവശത്ത് മധ്യഭാഗത്തായി അശോകസ്തംഭത്തിന്റെ സിംഹമുദ്രയുണ്ട്. ‘സത്യമേവ ജയതേ’ എന്ന ആപ്തവാക്യം താഴെ ആലേഖനം ചെയ്തിട്ടുണ്ട്. ഇടതുവശത്തായി ദേവനാഗിരി ലിപിയിൽ ‘ഭാരത്’ എന്നുമുണ്ട്. വലതുവശത്ത് ഇംഗ്ലീഷിൽ ‘ഇന്ത്യ’ എന്നും എഴുതിയിട്ടുണ്ട്.
നാണയത്തിന്റെ പിറകുവശത്ത് പാർലമെന്റ് സമുച്ചയത്തിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. അതിന് താഴെ ‘പാർലമെന്റ് കോംപ്ലക്സ്’ എന്ന് ഇംഗ്ലീഷിലും ‘സൻസദ് സങ്കുൽ’ എന്ന് ദേവനാഗരി ലിപിയിലും എഴുതിയിട്ടുണ്ട്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാർഗനിർദേശങ്ങളെല്ലാം പാലിച്ചാണ് നാണയത്തിന്റെ ഡിസൈൻ തയാറാക്കിയതെന്ന് കേന്ദ്രം അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..