ചെന്നൈ: അനധികൃത പണമിടപാട് കേസ് നേരിടുന്ന കല്ലാൽ ഗ്രൂപ്പിൽനിന്ന് പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട്, തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ മകനും എം.പി.യുമായ ഒ.പി. രവീന്ദ്രനാഥിന്റെ 10 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. രവീന്ദ്രനാഥിന്റെ ഉടമസ്ഥതയിലുള്ള സായ്‌റാം ട്രേഡിങ് കമ്പനി 8.5 കോടി രൂപ കല്ലാൽ ഗ്രൂപ്പിൽനിന്ന് സ്വീകരിച്ചതായും പിന്നീട് ഇത് ബാങ്ക് അക്കൗണ്ടിൽനിന്ന് പിൻവലിച്ചതായും ഇ.ഡി. കണ്ടെത്തിയിരുന്നു. തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുകൾ കണ്ടുകെട്ടിയത്.
കഴിഞ്ഞദിവസം ഇതേ കേസിൽ കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ നിയന്ത്രണത്തിലുള്ള ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടതടക്കം 36 കോടി രൂപയുടെ സ്വത്തുകൾ കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രവീന്ദ്രനാഥിന്റെ സ്വത്തും കണ്ടുകെട്ടിയത്.
300 കോടിയോളം രൂപയുടെ അനധികൃത ഇടപാട് കല്ലാൽ ഗ്രൂപ്പ് നടത്തിയിട്ടുള്ളതായാണ് സംശയിക്കുന്നത്. ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷൻ കല്ലാൽ ഗ്രൂപ്പിൽനിന്ന് ഒരുകോടി രൂപ സ്വീകരിച്ചെന്നാണ് കണ്ടെത്തിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..