ബ്രിജ് ഭൂഷണെ അറസ്റ്റുചെയ്യണം: ഗുസ്തിതാരങ്ങളെ പിന്തുണച്ച് 1150 പേരുടെ പ്രസ്താവന


1 min read
Read later
Print
Share

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരുൾപ്പെടെയുള്ള വനിതാതാരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ പരാതികളിൽ റെസ്‌ലിങ് ഫെഡറേഷൻ മുൻ മേധാവിയും എം.പി.യുമായ ബ്രിജ് ഭൂഷണെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവർത്തകർ, മുൻ സിവിൽ ഉദ്യോഗസ്ഥർ, അഭിഭാഷകർ, എഴുത്തുകാർ തുടങ്ങി 1150 പേർ ഒപ്പിട്ട സംയുക്ത പ്രസ്താവന.

ഗുസ്തിതാരങ്ങളെ അറസ്റ്റുചെയ്ത ഡൽഹി പോലീസ് നടപടിയെ പ്രസ്താവന വിമർശിച്ചിട്ടുണ്ട്. രാജ്യസഭാംഗം ജവഹർ സിർകാർ, സി.പി.എം. നേതാക്കളായ ഹന്നൻ മുള്ള, സുഭാഷിണി അലി, മുൻ ഉദ്യോഗസ്ഥർ അർധേന്ദു സെൻ, അദിതി മേത്ത, അഭിജിത് സെൻഗുപ്ത, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ഇന്ദിരാ ജയ്‌സിങ്, വൃന്ദാ ഗ്രോവർ, കലാകാരന്മാരായ മായാ റാവു, മല്ലികാ സാരാഭായ്, സി.പി.ഐ. നേതാവ് ആനി രാജ തുടങ്ങിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്. ബ്രിജ് ഭൂഷണിനെ ഉടൻ അറസ്റ്റുചെയ്യണമെന്നും കസ്റ്റഡിയിലുള്ള എല്ലാ ഗുസ്തിക്കാരെയും ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ പുത്രികളാണ് ഗുസ്തി വനിതാതാരങ്ങളെന്നും ഇന്ത്യൻ സർക്കാരിന് ഇവരെക്കാൾ പ്രധാനം പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി. എം.പി.യാണെന്നും ബിനോയ് വിശ്വം എം.പി. ട്വീറ്റ്ചെയ്തു. പാർലമെന്റിലെ ചെങ്കോൽ കണ്ണകിയുടെ കഥയെ ഓർമിപ്പിക്കുന്നതാണെന്നും ട്വീറ്റിലുണ്ട്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..