പരിശീലനവിമാനം കൃഷിയിടത്തിൽ അടിയന്തരമായി ഇറക്കി


1 min read
Read later
Print
Share

സംഭവം കർണാടകത്തിലെ ബെലഗാവിയിൽ

ബെംഗളൂരൂ: ബെലഗാവിയിൽ സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലനവിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന് കൃഷിയിടത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന പരിശീലകനും ട്രെയിനിയും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവർക്കും എയർഫോഴ്‌സ് ആശുപത്രിയിൽ പ്രാഥമികചികിത്സനൽകി. ചൊവ്വാഴ്ച രാവിലെ 10-ഓടെയാണ് സംഭവം.

റെഡ്‌ബേഡ് ഫ്ളൈറ്റ് ട്രെയിനിങ് അക്കാദമിയുടെ രണ്ടുപേർക്ക് കയറാവുന്ന വിമാനമാണ് അടിയന്തരമായി ഇറക്കിയത്. പറക്കുന്നതിനിടെ സാങ്കേതികത്തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തെ വയലിൽ വിമാനമിറക്കാൻ പരിശീലകൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഹൊന്നിഹൽ, മാവിനക്കട്ടി ഗ്രാമങ്ങൾക്കിടയിലെ കൃഷിയിടത്തിൽ വിമാനമിറക്കി.

വ്യോമസേനാ ഉദ്യോഗസ്ഥരും മാരിഹൽ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സാങ്കേതികവിദഗ്ധരുടെ പരിശോധനയ്ക്കുശേഷമേ അപകടം സംബന്ധിച്ച യഥാർഥകാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..