പുണെ: യൂറോപ്പിലെ യുദ്ധവും അയൽരാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ആശങ്കാജനകമാണെന്ന് സംയുക്ത സൈനികമേധാവി ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.
ചൊവ്വാഴ്ച പുണെയിൽ നടന്ന നാഷണൽ ഡിഫൻസ് അക്കാദമിയുടെ (എൻ.ഡി.എ.) 144-ാം കോഴ്‌സിന്റെ പാസിങ് ഔട്ട് പരേഡിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യൂറോപ്പിലെ യുദ്ധം, അയൽരാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി, വടക്കൻ അതിർത്തികളിലെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) വിന്യാസം, എന്നിവയെല്ലാം ഇന്ത്യൻ സൈന്യത്തിന് വ്യത്യസ്ത വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. നിയന്ത്രണരേഖയിൽ ഇന്ത്യയുടെ അവകാശവാദങ്ങളുടെ നിയമസാധുത നിലനിർത്താനും അതിർത്തിയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനും ഇന്ത്യൻ സായുധ സേന പ്രതിജ്ഞാബദ്ധമാണ് -അദ്ദേഹം പറഞ്ഞു. 1175-ഓളം കാഡറ്റുകൾ പങ്കെടുത്ത പാസിങ് ഔട്ട് പരേഡും അദ്ദേഹം അവലോകനം ചെയ്തു.
നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന് പാസായ വനിതാ കാഡറ്റുകളുടെ ആദ്യ ബാച്ചിനെ അദ്ദേഹം അഭിനന്ദിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..