ന്യൂഡൽഹി: ജുഡീഷ്യൽ ഓഫീസർമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു. ജില്ലാ ജഡ്ജിക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ അഴിമതി ആരോപണമുന്നയിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതി പത്തുദിവസത്തെ തടവുശിക്ഷ വിധിച്ചത് ചോദ്യംചെയ്ത ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ആഗ്രഹിക്കുന്ന ഉത്തരവ് ലഭിച്ചില്ല എന്ന കാരണത്താൽ ജുഡീഷ്യൽ ഓഫീസറെ അവഹേളിക്കരുതെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് ഭരണകൂടത്തിൽനിന്നു മാത്രമല്ല, ബാഹ്യശക്തികളിൽ നിന്നെല്ലാമുള്ള സ്വാതന്ത്ര്യമാണ് ഉദ്ദേശിക്കുന്നതെന്നും കേസിലെ പ്രതിയായ കൃഷ്ണകുമാർ രഘുവംശിയുടെ ഹർജി തള്ളി ബെഞ്ച് പറഞ്ഞു.
വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും പരാതിക്കാരൻ മേയ് 27 മുതൽ ജയിലിലാണെന്നും അഭിഭാഷകൻ അറിയിച്ചപ്പോൾ, നിയമം നടപ്പാക്കാനാണ് തങ്ങൾ ഇവിടെയിരിക്കുന്നതെന്നും ഇതുപോലുള്ളവരോട് ദയകാണിക്കാനല്ലെന്നും കോടതി പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..