ന്യൂഡൽഹി: ഡൽഹി സർക്കാരിനുമേൽ കൂടുതൽ അധികാരമേർപ്പെടുത്തി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരേ ഡി.എം.കെ.യുടെയും ജെ.എം.എമ്മിന്റെയും പിന്തുണ തേടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡി.എം.കെ. നേതാവായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വ്യാഴാഴ്ച ചെന്നൈയിൽ കാണുമെന്ന് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. ജെ.എം.എം. നേതാവും ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറനെ വെള്ളിയാഴ്ച റാഞ്ചിയിലെത്തിയും കാണും. ഓർഡിനൻസ് ബില്ലായി പാർലമെന്റിലെത്തുമ്പോൾ എതിർക്കാനായി പരമാവധി പ്രതിപക്ഷപാർട്ടികളുടെ പിന്തുണയുറപ്പിക്കാനാണ് കെജ്‌രിവാളിന്റെ ശ്രമം.
ബി.ആർ.എസ്. നേതാവ് കെ. ചന്ദ്രശേഖർ റാവു, തൃണമൂൽ നേതാവ് മമതാ ബാനർജി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എൻ.സി.പി. നേതാവ് ശരദ് പവാർ, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായി കഴിഞ്ഞദിവസങ്ങളിൽ കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തിയിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..