ത്രിപുരയിൽ ബി.ജെ.പി. സർക്കാർ വന്നശേഷം 16 കൊലപാതകങ്ങളെന്ന് സി.പി.എം.


1 min read
Read later
Print
Share

അഗർത്തല: ത്രിപുരയിലെ ക്രമസമാധനനിലയിൽ ആശങ്കപ്രകടിപ്പിച്ച് മുതിർന്ന സി.പി.എം. നേതാവ് ജിതേന്ദ്ര ചൗധരി. മാർച്ചിൽ ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് 16 കൊലപാതകങ്ങൾ നടന്നതായി അദ്ദേഹം പറഞ്ഞു.

കൂടാതെ 78 ആത്മഹത്യകളും 12 ബലാത്സംഗങ്ങളും 137 പീഡനക്കേസുകളുമുണ്ടായി. ഇവയെല്ലാം സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയെയാണ് സൂചിപ്പിക്കുന്നത്. ഇതാണ് ബി.ജെ.പി. അവകാശപ്പെടുന്ന നല്ലഭരണം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുപക്ഷഭരണകാലത്ത് 1.5 ലക്ഷമുണ്ടായിരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം ഇന്ന് ഒരുലക്ഷത്തിൽ താഴെയാണ്. ത്രിപുരയിലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ ജലക്ഷാമം നേരിടുകയാണെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..