ചെന്നൈ: നാഗപട്ടണം ജില്ലയിലെ വേദാരണ്യത്ത് കള്ളനോട്ട് നിർമിച്ച മൂന്നു കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. 200, 100, 50, 20 രൂപയുടെ കള്ളനോട്ടുകളും സ്കാനിങ് ഉപകരണങ്ങളും കംപ്യൂട്ടറുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു. വേദാരണ്യത്തിനടുത്തുള്ള കടാരിപുലത്ത് കള്ളനോട്ട് പ്രചരിക്കുന്നതായ രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്.
സംശയാസ്പദമായ സാഹചര്യത്തിൽകണ്ട 14, 15, 16 വയസ്സു വരുന്ന വിദ്യാർഥികളെ പിടികൂടി ചോദ്യംചെയ്തപ്പോൾ കള്ളനോട്ട് അച്ചടിച്ചതായി മനസ്സിലായി. കടാരിപുലത്തെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിയിലാണ് നോട്ടുകൾ അച്ചടിച്ചത്. യഥാർഥനോട്ടുകൾ സ്കാൻചെയ്ത് കംപ്യൂട്ടറിൽ കയറ്റി പിന്നീട് പ്രിന്ററിൽ അച്ചടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മൂന്നുപേരെയും വേദാരണ്യം ക്രിമിനൽ ആൻഡ് ആർബിട്രേഷൻ കോടതിയിൽ ഹാജരാക്കി തഞ്ചാവൂരിലെ ജുവനൈൽഹോമിലേക്ക് മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..