അഭിമാനത്തിളക്കത്തിൽ ഐ.ഐ.എസ്‌സി.


1 min read
Read later
Print
Share

സർവകലാശാലാ വിഭാഗത്തിൽ എട്ടാംതവണയും ഒന്നാമത്

ബെംഗളൂരു: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ 2023-ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്.) റാങ്കിങ്ങിൽ വീണ്ടും അഭിമാനനേട്ടം കൈവരിച്ച് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐ.ഐ.എസ്‌സി.). സർവകലാശാലാ വിഭാഗത്തിൽ തുടർച്ചയായി എട്ടാംതവണയും ഒന്നാംസ്ഥാനം നേടിയാണ് ഐ.ഐ.എസ്‌സി. അഭിമാനനേട്ടം കൈവരിച്ചത്. ഓവറോൾവിഭാഗത്തിൽ ഐ.ഐ.ടി. ഡൽഹിക്ക് പിന്നിൽ രണ്ടാംസ്ഥാനവും ബെംഗളൂരു ഐ.ഐ.എസ്‌സി. നേടിയിട്ടുണ്ട്. സർവകലാശാലാ വിഭാഗത്തിൽ ജവാഹർലാൽ നെഹ്രു സർവകലാശാലയും (ജെ.എൻ.യു.) ജാമിയ മിലിയ ഇസ്‌ലാമിയയുമാണ് (ജെ.എം.ഐ.) രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

അധ്യാപനം, പഠനരീതി, ഗവേഷണം, പ്രൊഫഷണൽ പരിശീലനം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ഐ.ഐ.എസ്‌സി.ക്ക് ഈ നേട്ടം ലഭിച്ചത്. വിദ്യാർഥികൾക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ മുന്നിലാണ് ഈ സ്ഥാപനം. 2016-ൽ എൻ.ഐ.ആർ.എഫ്. റാങ്കിങ് ഏർപ്പെടുത്തിയതുമുതൽ എല്ലാവർഷവും സർവകലാശാലാ വിഭാഗത്തിൽ ഐ.ഐ.എസ്‌സി.യാണ് ഒന്നാമതെത്തുന്നത്. ജംഷഡ്ജി ടാറ്റയുടെ പിന്തുണയോടെ മൈസൂരു രാജാവായിരുന്ന കൃഷ്ണരാജ വോഡയാറാണ് 1909 മേയ് 27-ന് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് സ്ഥാപിച്ചത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..