ന്യൂഡൽഹി: പ്രതിരോധ വ്യവസായ സഹകരണത്തിന് അനുയോജ്യമായ പദ്ധതിരേഖ തയ്യാറാക്കാൻ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചതായി യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക യാത്രയ്ക്കു മുന്നോടിയായി ദ്വിദിന ഇന്ത്യാ സന്ദർശനത്തിനെത്തിയതാണ് ഓസ്റ്റിൻ. പ്രതിരോധ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഓസ്റ്റിൻ കൂടിക്കാഴ്ച നടത്തി. ആഗോളതലത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ സഖ്യം സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയുടെ ആണിക്കല്ലാവുമെന്ന് ഓസ്റ്റിനും രാജ്‌നാഥ് സിങ്ങും പറഞ്ഞു. നിയമങ്ങൾക്കനുസൃതമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കാൻ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം നിർണായകമാണെന്ന് രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..