ന്യൂഡൽഹി: ഇന്ത്യ ഇതുവരെ വിക്ഷേപിച്ച 424 വിദേശ ഉപഗ്രഹങ്ങളിൽ 389 എണ്ണവും അയച്ചത് നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമാണെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്. ഇന്ത്യയുടെ ബഹിരാകാശമേഖല അതിവേഗം വളർന്ന് ലോകത്തിന്റെ മുൻനിരയിൽ സ്ഥാനം നേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നേടിയ 17.4 കോടി ഡോളറിൽ 15.7 കോടിയും ലഭിച്ചത് കഴിഞ്ഞ ഒമ്പതുവർഷംകൊണ്ടാണ്. 25.6 കോടി യൂറോയിൽ 22.3 കോടി ലഭിച്ചതും മോദി ഭരണകാലത്താണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയെക്കാൾ വളര മുമ്പ് ബഹിരാകാശ പരിപാടികൾ ആരംഭിച്ച രാജ്യങ്ങൾ ഇപ്പോൾ നമ്മുടെ സേവനങ്ങളും ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള സൗകര്യവും തേടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..