ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ദേശീയ സെറിബ്രൽ പാൾസി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം നിലനിർത്തി. എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് കേരളം തമിഴ്‌നാടിനെ തോൽപ്പിച്ചത്. ടൂർണമെന്റിൽ 27 ഗോളടിച്ച കേരള ക്യാപ്റ്റൻ സിജോ ജോർജാണ് മാൻ ഓഫ് ദ മാച്ച്. കഴിഞ്ഞതവണ ഡൽഹിയിൽ പ്രഥമ ചാമ്പ്യൻഷിപ്പിലും സിജോതന്നെയായിരുന്നു മാൻ ഓഫ് ദ മാച്ച്.
30 മിനിറ്റിന്റെ രണ്ട് പകുതികളായാണ് മത്സരംനടന്നത്. ശ്യാം മോഹൻ (ഗോളി), സാം ആന്റണി, അബ്ദുൾ ഹമീദ്, അബ്ദുൾ മുനീർ, എം.ആർ. വിനീഷ്, മുഹമ്മദ് അജ്നാസ്, ഷാരോൺ, നിഖിൽ മനോജ് എന്നിവരാണ് മറ്റ് ടീമംഗങ്ങൾ. 14 വയസ്സ് മുതൽ 35 വയസ്സുവരെയുള്ളവർ ടീമിലുണ്ട്.
കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രാലയം, സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) എന്നിവയുമായി സഹകരിച്ച് സെറിബ്രൽ പാൾസി സ്പോർട്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാണ, മധ്യപ്രദേശ് തുടങ്ങി 10 ടീമുകൾ പങ്കെടുത്തു.
ആലപ്പുഴ സ്വദേശി മുഹമ്മദ് ബിലാലാണ് മുഖ്യപരിശീലകൻ. സഹപരിശീലകരായി ആർ. അഭിരാജ്, ഗോകുൽ കൃഷ്ണൻ എന്നിവരാണ് ഡൽഹിയിലത്തിയത്. ഈ മത്സരത്തിൽ മികച്ചപ്രകടനം കാഴ്ചവെച്ചവരെയാണ് ഓസ്ട്രേലിയയിൽ നടക്കുന്ന ഏഷ്യാ ഓഷ്യാനിക് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..