ന്യൂഡൽഹി: പുതിയ സഹകരണനയം ജൂലായിൽ പുറത്തിറക്കാനാകുമെന്ന് കേന്ദ്രസർക്കാർ. സഹകാരികളിലൂടെ സമൃദ്ധി എന്ന പ്രധാനമന്ത്രിയുടെ ആശയം യാഥാർഥ്യമാക്കാനാണ് പുതിയ നയമുണ്ടാക്കുന്നതെന്ന് സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു. മുൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവാണ് പുതിയ നയം തയ്യാറാക്കുന്ന ദേശീയതല സമിതിയുടെ അധ്യക്ഷൻ.
സഹകരണമന്ത്രിയിൽനിന്നു ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നയത്തിന്റെ കരട് പുതുക്കും. തുടർന്ന് സംസ്ഥാന സർക്കാരുകൾ, കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, ദേശീയ സഹകരണ സ്ഥാപനങ്ങൾ എന്നിവയുമായി ആലോചിച്ചശേഷമാവും പുതിയ നയം പുറത്തിറക്കുക.
കഴിഞ്ഞവർഷം സെപ്റ്റംബർ രണ്ടിനാണ് പുതിയ നയത്തിനായി ദേശീയതല സമിതിയുണ്ടാക്കിയത്. സമിതിയിൽ 49 അംഗങ്ങളുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..