ചെന്നൈ: കലാക്ഷേത്ര ഫൗണ്ടേഷനിലെ ലൈംഗികാതിക്രമക്കേസിൽ പ്രതിയായ മലയാളി അധ്യാപകൻ ഹരിപത്മന് ജാമ്യം. തിരുവനന്തപുരം സ്വദേശിനിയായ പൂർവവിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് ഏപ്രിൽ മൂന്നിനാണ് ഹരിപത്മൻ അറസ്റ്റിലായത്. ജയിൽവാസം രണ്ടുമാസം പൂർത്തിയാകുകയും അന്വേഷണത്തിന്റെ പ്രധാനഘട്ടങ്ങൾ കഴിഞ്ഞതിനെയും തുടർന്നാണ് സെയ്ദാപ്പേട്ട് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചത്. ദിവസവും പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നാണ് വ്യവസ്ഥ.
കലാക്ഷേത്രയ്ക്ക് കീഴിലുള്ള രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ അധ്യാപകനായിരുന്നു ഹരിപത്മൻ. പൂർവവിദ്യാർഥിനി പരാതിനൽകിയതിനെ തുടർന്ന് കോളേജിലെ ഒട്ടേറെ വിദ്യാർഥിനികൾകൂടി ഇയാൾക്കും മലയാളികളായ മറ്റ് മൂന്ന് നർത്തകർക്കുമെതിരേ സംസ്ഥാന വനിതാകമ്മിഷന് പരാതിനൽകുകയായിരുന്നു. എന്നാൽ, വിദ്യാർഥിനികളെ ഉപയോഗിച്ച് ചില അധ്യാപകർ നടത്തിയ ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്നാണ് ഹരിപത്മന്റെ ഭാര്യയുടെ ആരോപണം.
വനിതാ കമ്മിഷന് ലഭിച്ച നൂറിലേറെ പരാതികൾ അന്വേഷണത്തിനായി പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ നേരത്തേ ആരോപണമുന്നയിച്ച വിദ്യാർഥിനികളിൽ ചിലർ ഹരിപത്മനെതിരേ പരാതിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ജാമ്യമനുവദിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..