ന്യൂഡൽഹി: സംസ്ഥാനത്തെ കെ-ഫോൺ പദ്ധതിക്ക് ചൈനീസ് നിർമിത കേബിൾ ഉപയോഗിക്കാനുള്ള തീരുമാനം അനാവശ്യവും സംശയകരവുമാണെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിൽത്തന്നെ ഒട്ടേറെ കമ്പനികൾ ഫൈബർ ഒപ്റ്റിക് കേബിളുണ്ടാക്കുമ്പോൾ ചൈനയിൽ പോകേണ്ടകാര്യമില്ല. ഇത്തരം ‘സെൻസിറ്റീവ് നെറ്റ്‌വർക്ക്’ അറിയപ്പെടാത്ത കമ്പനിക്ക് എന്തിന് കൊടുത്തുവെന്നതിന് സംസ്ഥാനസർക്കാർ മറുപടി നൽകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
സുപ്രധാനമായ ഉപകരണങ്ങൾ വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നാണ് വാങ്ങേണ്ടത്. ഇതിനെല്ലാം കേന്ദ്ര സർക്കാരിന്റെ നടപടിക്രമങ്ങളും മാർഗരേഖയുമുണ്ട്. എന്നിരിക്കേ എന്തിന് ചൈനയിൽ പോയി എന്നത് സംശയമുണ്ടാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ കേന്ദ്രം നടപടിയെടുക്കുമോ എന്ന ചോദ്യത്തിന്, ഇതുസംബന്ധിച്ച പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ചൈനീസ് കേബിൾ ഉപയോഗിച്ചത് നിബന്ധനകളുടെ ലംഘനമാണോ എന്നതല്ല, ഇവയെല്ലാം ഇന്ത്യയിൽ ലഭ്യമാണ് എന്നതാണ് വിഷയം. വിദേശ കമ്പനികൾപോലും ഇന്ത്യയിൽ വന്ന് ഉത്പാദനം നടത്തുമ്പോൾ നമ്മൾ അവിടേക്കു പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഐ.ടി.രംഗത്തെ ഒമ്പതുവർഷത്തെ നേട്ടം വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ കെ-ഫോൺ വിവാദം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..