അപകീർത്തി കേസ്; കെജ്‍രിവാളിന്റെ ഹർജി ഉടൻ പരിഗണിക്കില്ല


1 min read
Read later
Print
Share

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ സമൻസ് റദ്ദാക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും സഞ്ജയ് സിങ് എം.പി.യുടെയും ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി നിരാകരിച്ചു. ക്രമപ്രകാരം ഹർജി കേൾക്കുമെന്ന് ജസ്റ്റിസ് സമീർ ദവെ അറിയിച്ചു.

സമൻസ് റദ്ദാക്കണമെന്ന ഹർജി കഴിഞ്ഞദിവസം സെഷൻസ് കോടതി തള്ളിയതിനാലാണ് കെജ്‍രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. സമൻസ് അയച്ച മെട്രോ പൊളിറ്റൻ കോടതി ഈ മാസം 23-ന് കേസ് എടുക്കുന്നുണ്ട്. അതിനകം ഹൈക്കോടതിയുടെ തീർപ്പുണ്ടാകണമെന്ന ആവശ്യമാണ് നിരാകരിച്ചത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങൾ നൽകണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരേ ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽനിന്ന് അനുകൂലവിധി നേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് കെജ്‍രിവാളിനും സഞ്ജയ് സിങ്ങിനും എതിരെ സർവകലാശാല അപകീർത്തി കേസ് നൽകാൻ കാരണമായത്. കേസ് നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..