ഐ.എൻ.എസ്. വാഗിർ ഇനി നാവികസേനയുടെ കരുത്ത്


1 min read
Read later
Print
Share

ഐ.എൻ.എസ്. വാഗിർ| Photo: PTI

മുംബൈ: കൽവാരി ശ്രേണിയിലെ അഞ്ചാം അന്തർവാഹിനിയായ ഐ.എൻ.എസ്. വാഗിർ നാവികസേനയുടെ ഭാഗമായി. നേവൽ ഡോക്‌യാഡിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, മസ്ഗാവ് കപ്പൽനിർമാണശാലാ ചെയർമാനും മാനേജിങ് ഡയറക്ടറുമായ നാരായൺ പ്രസാദ് എന്നിവർ പങ്കെടുത്തു. മസ്ഗാവ് കപ്പൽനിർമാണശാലയിലാണ് അന്തർവാഹിനി നിർമിച്ചത്. ശത്രുക്കളെ ആക്രമിക്കാൻ അതിശക്തമായ ആയുധമാണ് വാഗിറിലൂടെ സേനയ്ക്ക് ലഭിച്ചതെന്ന് നാവികസേനാ മേധാവി പറഞ്ഞു.

പ്രത്യേകതകൾ

* ശത്രുവിന്റെ റഡാറിനു കീഴിൽ വരില്ല

*സ്വന്തമായി ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി

*പരമാവധി 1150 അടി ആഴത്തിൽ മുങ്ങാനാകും

* 221 അടി നീളം, 40 അടി ഉയരം. 350 മീറ്റർ താഴ്ചയിൽ വിന്യസിക്കാം.

* 50 ദിവസം വെള്ളത്തിനടിയിൽ കഴിയാം

* ശത്രുവിന് എളുപ്പത്തിൽ കണ്ടെത്താൻ കഴിയില്ല

* കപ്പൽവേധ മിസൈലുകൾ

*സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ നേരിടും

*ശബ്ദമില്ലാതെ അതിവേഗം ശത്രുവിനെ ആക്രമിക്കും

* കടലിനുമുകളിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിൽ 12,000 കിലോമീറ്റർ സഞ്ചരിക്കാം.

* വെള്ളത്തിനടിയിൽ മണിക്കൂറിൽ 7.4 കിലോമീറ്റർ വേഗം.

*കടലിനുള്ളിൽ കുഴിബോംബ് സ്ഥാപിക്കാൻ കഴിയും.

* അന്തർവാഹിനിയിൽ എട്ട് നാവികോദ്യോഗസ്ഥരും 35 സൈനികരുമുണ്ടാകും

Content Highlights: ins vagir commissioned

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..