Photo: PTI
ന്യൂഡൽഹി: കർണാടകത്തിലെ മികച്ചവിജയം കോൺഗ്രസിന് അടുത്തവർഷം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ നേട്ടമാകും. സംസ്ഥാനത്തുനിന്ന് അടുത്തവർഷം ഒഴിവുവരുന്ന നാല് രാജ്യസഭാസീറ്റുകളിൽ മൂന്നെണ്ണത്തിലും കോൺഗ്രസ് സ്ഥാനാർഥികളെ ജയിപ്പിക്കാൻ പാർട്ടിക്ക് സാധിക്കും. ബാക്കി ഒരുസീറ്റിലേക്ക് ബി.ജെ.പി. അംഗത്തിന് ജയിക്കാം.
സയിദ് നാസിർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ, എൽ. ഹനുമന്തയ്യ എന്നീ കോൺഗ്രസ് അംഗങ്ങളും ബി.ജെ.പി.യുടെ മന്ത്രി രാജീവ് ചന്ദ്രശേഖറുമാണ് 2024-ൽ കാലാവധിപൂർത്തിയാക്കുന്ന കർണാടകത്തിലെ രാജ്യസഭാംഗങ്ങൾ. സംസ്ഥാനത്തെ 224 അംഗ നിയമസഭയിൽ 65 സീറ്റുകൾമാത്രം നേടിയ ബി.ജെ.പി.ക്ക് ഒരാളെമാത്രമേ രാജ്യസഭയിലേക്ക് ജയിപ്പിക്കാനാകൂ.
ധനമന്ത്രി നിർമലാ സീതാരാമനുൾപ്പെടെ ബി.ജെ.പി.ക്ക് ആറ് രാജ്യസഭാംഗങ്ങളാണ് നിലവിൽ കർണാടകത്തിൽനിന്നുള്ളത്. സംസ്ഥാനത്തെ ആകെ 12 സീറ്റുകളിൽ അഞ്ചെണ്ണം കോൺഗ്രസിനും ഒന്ന് ജെ.ഡി.എസിനുമാണ്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയാണ് രാജ്യസഭയിലെ ജെ.ഡി.എസ്. അംഗം. ദേവഗൗഡയുടെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും കാലാവധി 2026-ലും നിർമലാ സീതാരാമന്റേത് 2028-ലും പൂർത്തിയാവും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..